ഡോ രഘു  അന്ന്  പതിവിലും വിപരീതമായി  അത്യധികം   അസ്വസ്ഥനായി  കാണപെട്ടു . തിരക്കേറിയ  മെഡിക്കല്‍  കോളേജ്  മെഡിസിനെ വിഭാഗ ക്യാഷ്വാലിറ്റി   , സമയം  രാത്രി  8.30  മണി  , ഈ  തിരക്ക്  പതിവുള്ളതെങ്കിലും , നിറഞ്ഞ  പുഞ്ചിരിയോടെ  ഓരോ  രോഗിയെയും  പരിചരിക്കുന്ന   ഡോ  രഘു  വിനെ  ആണ്  ആ  മുറിയിലെ  ഫാനുകള്‍ക്ക്  പോലും  പരിചയം . ഇന്നു എന്തോ  ആ  മനസ്സിനെ  അലട്ടുന്നു  ,നേഴ്സുമാര്‍  പരസ്പരം  തന്നെ  പറ്റിയാണ്   സംസാരിക്കുന്നതെന്ന്   രഘുവിനു  തന്നെ  മനസ്സിലായി  , തന്റെ  ഇന്നത്തെ  ശരീരഭാഷ കണ്ടാല്‍      ആരും  എന്തോ കുഴപ്പമുണ്ടെന്നു     ശരിവക്കുമെന്നു രഘുവിനു  തന്നെ  അറിയമായിരുന്നു . എന്താണ്  തനിക്കു  സംഭവിച്ചത് ? ഒരു  പക്ഷെ  രണ്ടു  കാസുഅളിടി  ഡ്യൂട്ടി ഒരുകള്‍  ഒരുമിച്ചു  വന്നതാകാം  കാരണമെന്നു  രഘു  തന്നെ  മനസ്സിനെ പറഞ്ഞു  ആശ്വസിപ്പിക്കാന്‍  ശ്രമിച്ചു                             

                                       

                                       സമയം  9.30 മണി  , ക്യാഷ്വാലിറ്റി  തിരക്ക്  അല്പമൊന്നു  കുറഞ്ഞു  , മുമ്പ്  വന്ന  രോഗികള്‍ക്ക്  പ്രാഥമിക  ചികിത്സ   കൊടുത്തതിനു  ശേഷം   അവരുടെ എപ്പോളെതെ രോഗ വിവരം അറിയുന്നതിനായ്   , രഘു   ഓരോ  രോഗിയുടെ  അടുത്തും  ചെന്നു  . ആദ്യ  മൂന്ന്  കട്ടിലുകള്‍   ആസ്ത്മരോഗികള്‍  ആയിരുന്നു  , അവര്‍ക്ക്  കുത്തിവെപ്പും   ഒസ്യ്ജെനും  കൊടുത്തതിനു  ശേഷം  അവര്‍ക്കെല്ലാം  ഇപ്പോള്‍  ആശ്വാസം  ഉണ്ട് . നാലാം   കട്ടിലില്‍  കിടക്കുന്ന  രോഗിയെ   രഘു  മുമ്പ്  കണ്ടിട്ടില്ലായിരുന്നു , അവര്‍  വന്ന  സമയത്ത്  നോക്കിയത്  ഡോ സേതുവാണ്   , പക്ഷെ  അവരുടെ    രോഗത്തെ  പറ്റി പൂര്‍ണവിവരം  നല്‍കിയിട്ടാണ്  സേതു  പോയത് . 55 വയസ്സുകാരി  ,വയ്ക്കുന്നേരം  പറമ്പ്  വൃത്തിയാക്കുമ്പോള്‍  ചെറിയ  തല  ചുറ്റല്‍  പോലെ  വന്നു കുഴഞ്ഞുവിഴുകയായിരുന്നു   , വീട്ടില്‍  ആസമയ്ത്ത്   ആരും  ഉണ്ടായിരുന്നില്ല  , അടുത്ത  വീട്ടുകാരണ് ആശുപത്രിയില്‍  എത്തിച്ചത്  , ആശുപത്രിയില്‍  എത്തിച്ച  ശേഷമാണു  പഠിക്കുന്ന  മകനെ  വിവരമറിയിച്ചത്  , ഇതുവരെ  ബന്ധുക്കള്‍  ആരും  വന്നിട്ടില്ല  എന്ന്  സേതു  പറഞ്ഞത്  രഘു  ഓര്‍ത്തു . എന്നാല്‍  ഇപ്പോള്‍   കട്ടിലിനു  അരികില്‍  ഒരു  20 വയസ്സ്  പ്രായം  തോന്നിക്കുന്ന  ഒരു  ചെറുപ്പകാരന്‍  ഇരിക്കുന്നു , മകനാണെന്ന്   രഘുവിനു  മനസിലായി  , അതിനെ  പറ്റി  ചോദിക്കും  മുമ്പേ  …നിറഞ്ഞ  കണ്ണുകളോടെ  ആ  ചെറുപ്പകാരന്‍  രഘു  വിനോട്  ” എന്താണ്  എന്റെ  അമ്മയ്ക്ക്  പറ്റിയത്  ഡോക്ടര്‍ ” , cerebral vascular accident എന്നൊക്കെ  മെഡിക്കല്‍  ഭാഷയില്‍  പറഞ്ഞു  ആ  ചെരുപ്പകാരനെ  കൂടുതല്‍  വിഷമിപ്പിക്കാന്‍  രഘു  തയാറായില്ല … ആ  ചെരുപ്പകാരന്റെ  തോളത്തു  കയ്യുവെച്ചു  രഘു പറഞ്ഞു   ” തലച്ചോറിലെ  രക്ത  ധമനികളില്‍  ഒന്നില്‍  രക്ത  ഓട്ടം  നിലച്ചതായി  ഒരു  സംശയം  , ചിലപ്പോള്‍  അത്  സംശയം  മാത്രം  ആകാം  , എന്തായാലും  തലയുടെ  സ്കാന്‍  എടുക്കണം  , അതിനു  വേണ്ടി  കൊണ്ട്  പോകാന്‍ അറ്റെന്‍ഡേര്‍സ്   ഇപ്പോള്‍   വരും ” 

                                   

                                  ആ  ചെരുപ്പകാരന്റെ  നിറഞ്ഞ  കണ്ണുകളില്‍  നിന്ന്  കണ്ണുനീര്‍  പതുകെ  ഒഴുകി  തുടങി  , തനിക്കു  ഈ  ലോകത്ത്  സ്വന്തമായി   ഉള്ളത്  അമ്മമാത്രമാണെന്ന്   പറഞ്ഞു  വിതുമ്പി . തനിക്കു  3 വയസ്സുള്ളപ്പോള്‍  അച്ഛന്‍  നഷ്ടപെട്ടതനെന്നും  , അതിനു  ശേഷം  എല്ലാം  ഇപ്പോള്‍  തളര്‍ന്നു  സംസാരിക്കാന്‍  ആകാതെ  കിടക്കുന്ന ഈ  അമ്മ  ആയിരുന്നെന്നും  രഘുവിനോട്  പറഞ്ഞു . സ്കാന്‍  റൂമിലോട്ടു കൊണ്ടുപോകാന്‍   ഫോണ്‍  വന്നിരുന്നു  എന്ന്  പറഞ്ഞു  ഒരു  നേഴ്സ് അറ്റെന്‍ഡേര്‍സ്മായി  എത്തി . ആശ്വാസവാക്കുകള്‍  ആ  കന്നെരിനു  മുമ്പല്‍  ഒന്നുമല്ല  എന്ന്  മനസിലാക്കിയിട്ടു  പോലും  രഘു  പറഞ്ഞു  ”നമ്മള്‍  പേടിക്കുന്നത്  പോലെ  ഒന്നും  ഉണ്ടാകില്ല , പ്രാര്‍ത്ഥിക്കു  “

                                        തുടര്‍ന്ന്  ബാക്കിയുള്ള  9 രോഗികളെ  കൂടി  രഘു  കണ്ടു , അപ്പോഴേക്കും  സമയം  10 മണി  കഴിഞ്ഞിരുന്നു  . അപ്പോഴും  ആ  ചെരുപ്പകര്‍ന്റെ  മുഖം  മനസ്സില്‍  നിന്ന്  മായുന്നില്ല  എന്ന്  രഘുവിന്  തോന്നി . തന്നെ  തന്നെ  ആണോ  അവനില്‍  കാണുന്നത് ?. ഏകദേശം  ആറു  വര്‍ഷങ്ങള്‍ക്കു  മുമ്പാണ്  രഘുവിന്റെ  ജീവിതത്തിലും  ഇതേ  ദുരന്തം  സംഭവിച്ചത് . തന്റെ  താങ്ങും    തണല്  മായിരുന്ന  അമ്മ  പനി മൂലം  മരണപെട്ടു  എന്നാ  വാര്‍ത്ത‍  ഒന്നാം  വര്‍ഷ  മെഡിക്കല്‍  വിദ്യാര്‍ഥി യായ   രഘു ഫോണിലൂടെ  ആണ്  അറിയുന്നത് . പനിയായിരുന്നു എന്ന്  അറിയിചിരിന്നുവേഗിലും  , കൂടുതലായ  വിവരം  പഠിക്കുന്ന  രഘുവിനെ   മറ്റു  ബന്ധുകള്‍  അറിയിച്ചില്ല  , അല്ലെങ്ങില്‍  അവര്‍ക്ക്  അതിന്റെ  തീവ്രത  മനസ്സിലായില്ല,മനസ്സിലാക്കിയപ്പോഴേക്കും വയ്കിപോയിരുന്നു   . 6 വര്ഷം   ഏത്ര വേഗമാണ്  കടന്നു  പോയത്  , ഇന്നലെ  പോലെ  അവ  രഘുവിന്റെ  മനസ്സില്‍  മിന്നിമറഞ്ഞു

                                   സമയം  10.30 , സ്കാന്‍  റൂമില്‍  നിന്ന്  ആ  രോഗി  തിരിച്ചെത്തി , റിപ്പോര്‍ട്ട്‌  വാങ്ങേണ്ടാതിനാല്‍   ആ  ചെറുപ്പകാരന്‍  പിന്നെയും  10 മിനിറ്റ്  വയ്കിയാണ്  എത്തിയത് . അവന്റെ  മുഖത്തെ  പരിഭ്രമവും , നിരാശയും  രഘുവിനെ  വല്ലാതെ  അലട്ടി . സ്കാന്‍  റിപ്പോര്‍ട്ടു മായി  വന്ന  മകനോട്‌   തന്റെ  ടെബ്ലെ  മുന്നിലെ  കസേരയില്‍  ഇരിക്കാന്‍  പറഞ്ഞതിന്  ശേഷം  റിപ്പോര്‍ട്ടില്‍ ഉടെ  കണ്ണോടിച്ചു . ഒരു  മിനിറ്റ്  നേരം  റിപ്പോര്‍ട്ട്‌  പഠിച്ചു , എന്താണോ  ആവരുതെന്നു  രഘു  മനസ്സില്‍  പ്രാര്‍ത്ഥിച്ചത്‌   , അത്  തന്നെ  റിപ്പോര്‍ട്ടില്‍ . ഈശ്വരന്‍  ഇത്ര ക്രൂരനനൊ  എന്ന്  ഒരു  നിമിഷം  മനസ്സില്‍  ഓര്‍ത്തു . തന്റെ  മുന്നില്‍  ഇരിക്കുന്ന  ആ  ചെരുപ്പകാരനെ  എങ്ങനെ  പറഞ്ഞു  മനസിലാക്കും?  ഇനിമേല്‍  തന്റെ  അമ്മ   നടക്കില്ല  , മകനെ  എന്ന്  വിളിക്കില്ല  , ഒരു  പക്ഷെ  മരണം  തന്നെ  ഏതു  സമയവും  സംഭവിക്കാം  എന്ന് …. തന്റെ  ഡോക്ടര്‍  ജീവിതത്തില്‍  ആദ്യമായല്ല  എങനെ  ഉള്ള  സാഹചര്യകള്‍ കയ്കാര്യം  ചെയ്യുന്നത് , എന്നിട്ടും  ഈ  സന്ദര്‍ഭത്തില്‍  തന്റെ  ശക്തി  ചോര്‍ന്നു  പോകുന്നത്  പോലെ  രഘുവിന്  തോന്നി  , എന്തോ  ഒരു  വിങ്ങല്‍  , ഒരു  പക്ഷെ  തന്നെ  തന്നെ  അവനില്‍  കാണുന്നത്  കൊണ്ടാകാം . ” തലച്ചോറിനു  പറ്റിയിരിക്കുന്നത്  നമ്മള്‍  ഭയപെട്ടത്‌  പോലെ  തന്നെ  ആണ് ” എന്ന്  പറയുമ്പോള്‍  സത്യത്തില്‍  രഘുവിന്റെ  ശബ്ദം  പതരുന്നുണ്ടായിരുന്നു . മരുന്ന്  കൊണ്ട്  എത്രമാത്രം  ഇനിയും  നമ്മുക്ക് തലച്ചോറിന്റെ  പ്രവത്തനം  തിരിച്ചു  കൊണ്ടുവരാന്‍  പറ്റുമെന്ന്  ഇപ്പോള്‍  പറയുക  അസാധ്യം   എന്ന്  പറഞ്ഞു   നിര്‍ത്തുന്നതിനു  മുമ്പേ  , രഘുവിന്റെ  കയ്യില്‍   പിടിച്ചു  ആ  20 വയസ്സുകാരന്‍  ഒരു  ചെറിയ  കുട്ടിയെ  പോലെ  വാവിട്ടു  കരഞ്ഞു . രഘു  അവനെ  സമാധാനിപ്പിക്കാന്‍  നോക്കിയില്ല  , അത്  കൊണ്ടുയതൊരു  പ്രയോജനവും  ഉണ്ടാകില്ല  എന്ന് ഉറപ്പായിരുന്നു . പേര്  പോലും  അറിയാത്ത  ആ  ചെരുപ്പകരനോട്  തനിക്കു  തോന്നിയ  അത്മഭാന്ധമാകം  , അവന്റെ  ദുഃഖം   തന്നിലേക്കും   പടരുന്നുവെന്നു   തോന്നാന്‍  കാരണം  എന്ന്  രഘു  ഓര്‍ത്തു . അല്പനിമിഷങ്ങള്‍ക്ക്  ഉള്ളില്‍  തന്നെ  ആ   ചെറുപ്പകാരന്‍  കണ്ണുനീര്‍  തുടച്ചു  , രഘുവിനോട്  ഒരു  വാക്ക്  പോലും  പറയാതെ  , അവന്റെ  അമ്മയുടെ  അടുക്കലേക്കു  നടന്നു നീങ്ങി   . ഇനിയുള്ള   നിമിഷങ്ങള്‍  മുഴുവന്‍  അമ്മയുടെ  കൂടെ  ചിലവഴിക്കാം   എന്ന്  ആ  ചെറുപ്പകാരന്‍  വിചാരിച്ചുകാണും .

                                         സമയം  11.30, രഘുവിന്റെ  കണ്ണുകള്‍ക്ക്‌  ശരിരത്തിന്റെ  ശീണം  പിടിച്ചു  നിര്‍ത്താന്‍  ആയില്ല  , അമ്മയുടെ   കയ്യുകള്‍  പിടിച്ചു  വിതുമ്പുന്ന  ആ  ചെരുപ്പകാരനെ  നോക്കിയിരുന്ന  ഏതോ  നിമിഷത്തില്‍  രഘു  ഉറക്കത്തിലേക്കു വഴുതി വീണു …പിന്നീടു  ഉണര്‍ന്നത്   ”അമ്മേ ….. ” എന്ന  നിലവിളികേട്ടുകൊണ്ടാണ്  ….